തൃശൂർ : കരുവന്നൂർ ബാങ്ക് തട്ടിപ്പ് കേസിലെ ഒന്നാം പ്രതി കീഴടങ്ങി. സഹകരണ ബാങ്ക് മുന്‍ സെക്രട്ടറി സുനില്‍ കുമാറാണ് കീഴടങ്ങിയത്. ബാങ്കില്‍ നിന്ന് 300 കോടി രൂപ തട്ടിയ കേസില്‍ ആദ്യം നാട്ടുകാരും പിന്നീട് ക്രൈബ്രാഞ്ചും പ്രതികള്‍ക്കെതിരെ ലുക്കൌട്ട് നോട്ടീസ് പുറപ്പെടുവിച്ചതിന് പിന്നാലെയാണ് ഇയാള്‍ കീഴടങ്ങിയത്.
മുൻ ബ്രാഞ്ച് മാനേജർ എം.കെ.ബിജു കരിം (45), മുൻ സീനിയർ അക്കൗണ്ടന്റ് സി.കെ.ജിൽസ് (43), ഇടനിലക്കാരൻ കിരൺ (31), കമ്മിഷൻ ഏജന്റായിരുന്ന എ.കെ.ബിജോയ് (47), ബാങ്കിന്റെ ബാങ്കിന്റെ സൂപ്പർമാർക്കറ്റിലെ മുൻ അക്കൗണ്ടന്റ് റെജി അനിൽ (43) എന്നിവർ ഇപ്പോഴും ഒളിവിലാണ്. നാലാംപ്രതി കിരൺ ഇതിനകം രാജ്യം വിട്ടതായാണ് സൂചന.