നഷ്ടമായത് അടുത്ത സുഹൃത്തിനെ; യെച്ചൂരിയുടെ വേര്‍പാട് ദേശീയ രാഷ്ട്രീയത്തിന് തീരാനഷ്ടം : എ കെ ആന്റണി

തിരുവനന്തപുരം: സീതാറാം യെച്ചൂരി വ്യക്തിപരമായി അടുപ്പമുണ്ടായിരുന്ന നേതാവെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് എ കെ ആന്റണി. യെച്ചൂരിയുടെ അകാല വേര്‍പാട് ഇന്ത്യന്‍ ജനാധിപത്യ മതേതര ശക്തികള്‍ക്ക് തീരാനഷ്ടമാണെന്നും അദ്ദേഹം പറഞ്ഞു.

അടുത്ത സുഹൃത്തിനെയാണ് നഷ്ടമായത്. രാജ്യസഭയില്‍ വര്‍ഷങ്ങളോളം ഒരുമിച്ച് പ്രവര്‍ത്തിച്ചു. അദ്ദേഹത്തിന്റെ പ്രസംഗം കാതോര്‍ത്തിരുന്നിട്ടുണ്ട്. ഒന്നാം യുപിഎ കാലത്താണ് തമ്മില്‍ കൂടുതല്‍ അടുത്തത്. ഇന്ത്യമുന്നണിയിലെ പ്രധാനിയായിരുന്നു യെച്ചൂരി. അദ്ദേഹത്തിന്റെ നഷ്ടം കമ്മ്യൂണിസ്റ്റ് പാര്‍ട്ടിക്ക് തീരാ നഷ്ടമാണെന്നും എ കെ ആന്റണി വ്യക്തമാക്കി.

Comments (0)
Add Comment