തിരുവനന്തപുരം: മുന്‍ മന്ത്രി കെടി ജലീലിന്‍റെ ലോകായുക്തയ്‌ക്കെതിരായ വിമര്‍ശനം ഏറ്റെടുക്കേണ്ടതില്ലെന്ന് സിപിഎം. ജലീലിന്‍റേത് വ്യക്തിപരമായ അഭിപ്രായ പ്രകടനമാണെന്നാണ് നേതൃത്വത്തിന്‍റെ വിലയിരുത്തല്‍. നിയമ ഭേദഗതിയിലേക്ക് വഴിവെച്ചത് വ്യക്തിപരമായ കാര്യങ്ങളല്ലെന്നും നിയമത്തിലെ പഴുതുകളാണെന്നും സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു.
അതേസമയം ജലീലിനെ തള്ളി സിപിഎം സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനും രംഗത്തെത്തി. കെടി ജലീല്‍ ഒരു പ്രസ്ഥാനമല്ലെന്നും അദ്ദേഹത്തിന്‍റെ വ്യക്തിപരമായ അഭിപ്രായം ഒരു രാഷ്ട്രീയ പ്രശനമല്ലെന്നും കാനം പ്രതികരിച്ചു. സ്വന്തം അനുഭവത്തില്‍ നിന്നാകും ജിലീല്‍ ലോകായുക്തയ്ക്കെതിരെ ആരോപണങ്ങള്‍ ഉന്നയിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ജലീല്‍ ഇന്നും ലോകായുക്തയ്ക്കെതിരെ പുതിയ ഫേസ്ബുക്ക് പോസ്റ്റുമായി സിറിയക് ജോസഫിനെതിരെ രംഗത്ത് വന്നിട്ടുണ്ട്. എന്നാല്‍ രാഷ്ട്രീയമായി ഇതിനെ ഏറ്റെടുക്കേണ്ടതില്ലെന്നാണ് സിപിഎം – സിപിഐ നേതൃത്വങ്ങളുടെ നിലപാട്.