ഇന്ധന നികുതി കുറയ്ക്കില്ല ; നിലപാടിലുറച്ച് സിപിഎമ്മും ധനമന്ത്രിയും

Jaihind Webdesk
Friday, November 5, 2021

ഇന്ധന നികുതിയില്‍ ഇളവു നല്‍കാനാവില്ലെന്ന തീരുമാനത്തിലുറച്ച് ധനമന്ത്രി കെഎന്‍ ബാലഗോപാല്‍. കേന്ദ്രം ഇന്ധനവില കുറച്ചപ്പോള്‍ കേരളത്തിലും ആനുപാതികമായി കുറഞ്ഞു.

ഇപ്പോൾ പെട്രോളിയം ഉൽപ്പന്നങ്ങൾക്ക് മേൽ സ്‌പെഷ്യൽ എക്‌സൈസ് ഡ്യൂട്ടിയുണ്ട്. 1500 ശതമാനമാണ് നികുതി വർധിപ്പിച്ചത്. അതാണ് ഇത്രയും വലിയ വില വർധനയ്ക്ക് കാരണം. ആ വർധിപ്പിച്ചതിൽ നിന്നാണ് ഇപ്പോൾ പത്തു രൂപയും അഞ്ചു രൂപയും കുറച്ചത്. ആനുപാതികമായി കേരളത്തിലെ വിലയിലും മാറ്റമുണ്ടായി.

2016ൽ ഒന്നാം പിണറായി സർക്കാർ അധികാരത്തിലെത്തിയ ശേഷം നികുതി വർധിപ്പിച്ചിട്ടില്ല. ഒരു പ്രാവശ്യം കുറയ്ക്കുകയും ചെയ്തു. അന്ന് 509 കോടി രൂപയുടെ നഷ്ടമാണ് ഉണ്ടായത്. ഇതുവരെ ഏകദേശം 1500 കോടിയുടെ നഷ്ടം ഉണ്ടായിട്ടുണ്ടെന്നും  മന്ത്രി വ്യക്തമാക്കി.

അതേസമയം ഇന്ധന നികുതിയില്‍ ഇളവ് നല്‍കിയില്ലെങ്കില്‍ പ്രതിപക്ഷം കടുത്ത പ്രതിഷേധങ്ങളിലേക്ക് കടക്കുമെന്ന് കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്‍ കഴിഞ്ഞ ദിവസം മാധ്യമങ്ങളോട് പറഞ്ഞു.