കണ്ണൂർ മാതമംഗലത്ത് വനിത പൊലീസിനെതിരെ ഭീഷണിയുമായി സിഐടിയു പ്രാദേശിക നേതാവ്. പാർട്ടി ഓഫിസിൽ നിന്നും വധശ്രമക്കേസ് പ്രതിയെ പിടികൂടിയതിനാണ് വനിത എസ്ഐ സിഐടിയു പെരിങ്ങോം ഏരിയ സെക്രട്ടറി പരസ്യമായി ഭീഷണിപ്പെടുത്തിയത്.
പാർട്ടി ഓഫീസിൽ വന്ന് അറസ്റ്റ് ചെയ്യാൻ എവിടുന്ന് ധൈര്യം കിട്ടി? എന്തിനാണ് കണ്ടവന്‍റെ ഓശാരം വാങ്ങിച്ചിട്ട് പരാതിക്ക് പിന്നാലെ ഓടുന്നത്? ന്യായം അറിഞ്ഞുവേണം പാർട്ടി ഓഫീസിൽ കയറാൻ. നൂറ് കണക്കിന് ആളുകൾ പങ്കെടുക്കുന്ന സ്ഥലത്ത് വന്ന് താന്തോന്നിത്തരം കാണിക്കാൻ ആരാണ് അധികാരം തന്നത്? വനിത എസ്ഐയ്ക്ക് നേരെയുള്ള സിഐടിയു പെരിങ്ങോം ഏരിയ സെക്രട്ടറി എംപി ദാമോദരന്‍റെ ഭീഷണി ഇങ്ങനെയായിരുന്നു.
സി ഐ ടി യുവിന്‍റെ സമര പന്തലിലെ പ്രസംഗത്തിലായിരുന്നു പരസ്യമായി ഈ ഭീഷണി. വധശ്രമക്കേസിൽ കസ്റ്റഡിയിലെടുത്ത രഞ്ജിത്തിനെ പാർട്ടി ഇടപെട്ട് അന്നു തന്നെ സ്റ്റേഷനിൽ നിന്ന് ഇറക്കിക്കൊണ്ട് പോകുകയും ചെയ്തിരുന്നു സി ഐടിയു വിലക്കിയ കടയിൽ നിന്ന് സാധനം വാങ്ങിയ അഫ്സൽ എന്ന ആളെയാണ് രഞ്ജിത്ത് ആക്രമിച്ചത്.