തിരുവനന്തപുരം: ശബരിമല വിഷയത്തില്‍ മലക്കംമറിഞ്ഞ് കടകംപള്ളി സുരേന്ദ്രന്‍. സ്ത്രീപ്രവേശനത്തില്‍ മാപ്പ് പറഞ്ഞിട്ടില്ലെന്നും സംഘര്‍ഷമുണ്ടായതില്‍ മാപ്പ് പ്രകടിപ്പിക്കുക മാത്രമാണ് ചെയ്തതെന്നായിരുന്നു സഭയില്‍ കടകംപള്ളിയുടെ പ്രതികരണം. തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ കടകംപള്ളിയുടെ മാപ്പ് പറച്ചിൽ വലിയ വിവാദ
ങ്ങള്‍ക്ക് വഴിവെച്ചിരുന്നു. സിപിഎം ജനറൽ സെക്രട്ടറി സീതാറാം യച്ചൂരിയടക്കം കടകംപള്ളിക്കെതിരെ രംഗത്തെത്തിയിരുന്നു.