കണ്ണൂർ : ജീവിതത്തിൽ ഉടനീളം മുഖ്യമന്ത്രി വേട്ടയാടാൻ ശ്രമിക്കുന്നതായി കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്‍. മുഖ്യമന്ത്രിയുടെ അറിവില്ലാതെ തനിക്കെതിരെ അന്വേഷണം നടക്കില്ല. വിജിലന്‍സ് അന്വേഷണമല്ല അതിനപ്പുറമുള്ള അന്വേഷണങ്ങളും നടക്കട്ടെ. ഏത് അന്വേഷണവും നേരിടാൻ തയ്യാറാണെന്നും അദ്ദേഹം പറഞ്ഞു.
എന്നെ ജീവിതത്തിൽ നിന്ന് തന്നെ തുടച്ച് നീക്കാൻ ശ്രമിച്ചവരാണ് സിപിഎമ്മുകാര്‍. ഇപ്പോള്‍ കേസില്‍പ്പെടുത്തി വേട്ടയാടുന്നു. എങ്ങനെയും എന്നെ ഇല്ലാതാക്കാനുള്ള ശ്രമമാണ് നടക്കുന്നത്. എല്ലാ അന്വേഷണങ്ങള്‍ക്കുമൊടുവില്‍ വസ്തുനിഷ്ടമായ കാര്യങ്ങൾ ജനങ്ങൾ അറിയും. അതുകൊണ്ട് തന്നെ അന്വേഷണം നടക്കുന്നത് തന്‍റെ നിരപരാധിത്വം തെളിയിക്കും.
പൊതുജീവിതത്തിൽ പുകമറ ഉണ്ടാക്കി തന്നെ വേട്ടയാടാനുള്ള ശ്രമമാണ് നടക്കുന്നതെന്നും പ്രശാന്ത് ബാബുവിന്‍റെ പരാതിയുടെ അടിസ്ഥാനത്തില്‍ വിജിലന്‍സ് നടത്തിയ പ്രാഥമിക അന്വേഷണത്തില്‍ ഒരു തെളിവും ഹാജരാക്കാന്‍ കഴിഞ്ഞില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.