ഹണി ട്രാപ്പില്‍ മന്ത്രി കടകംപള്ളി സുരേന്ദ്രന് എതിരെ പരാമര്‍ശം: സി.പി.എമ്മിന് തിരിച്ചടി

Jaihind Webdesk
Thursday, June 27, 2019

തിരുവനന്തപുരം: കേരള പോലിസില്‍ ഏറെ വിവാദമായ ഹണി ട്രാപ്പില്‍ ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന് എതിരെ പരാമര്‍ശം. പോലിസിന് എതിരെ പരാതി നല്‍കിയ യുവതിയുടെ ടെലിഫോണ്‍ പരാമര്‍ശത്തിലാണ് മന്ത്രിയുടെ പേര് യുവതി പരാമര്‍ശിക്കുന്നത്.
തുമ്പ എസ്.ഐക്ക് എതിരെ പീഡന പരാതി നല്‍കി യുവതിയാണ് മന്ത്രി കടകംപള്ളി സുരേന്ദ്രനും ഹണി ട്രാപ്പില്‍ ഉള്‍പ്പെട്ടു എന്ന് പറയുന്നത്.. പേര് പറയാതിരിക്കാന്‍ മന്ത്രി തനിക്ക് വന്‍ തുക വാഗ്ദാനം നല്‍കി എന്ന് ശബ്ദരേഖയാണ് പുറത്തായിരിക്കുന്നത്. ഹണി ട്രാപ്പിലെ ശബ്ദരേഖ പുറത്ത് വന്നത് സി.പി.എ മ്മിനും ഇടത് സര്‍ക്കാരിനും തിരിച്ചടിയാണ്. ബിനോയി കോടിയേരിക്ക് എതിരെ ഉള്ള ലൈംഗിക പീഡന പരാതിക്ക് പിന്നാലെയാണ് മന്ത്രിക്ക് എതിരെയുള്ള ശബ്ദരേഖ പുറത്ത് വന്നിരിക്കുന്നത്