തിരുവനന്തപുരം: സംസ്ഥാനത്ത് മഴ മുന്നറിയിപ്പിന്‍റെ പശ്ചാത്തലത്തില്‍ വേണ്ട മുന്നൊരുക്കങ്ങള്‍ തീരുമാനിക്കുന്നതിനായി ചീഫ് സെക്രട്ടറി വി.പിജോയിയുടെ നേതൃത്വത്തില്‍ അടിയന്തരയോഗം ചേര്‍ന്നു. 24 മണിക്കൂറും പ്രവർത്തിക്കുന്ന കൺട്രോൾ റൂം പ്രവർത്തനം ആരംഭിച്ചിട്ടുണ്ട്. എല്ലാ ജില്ലകളിലും കരുതൽ നടപടികൾ ശക്തിപ്പെടുത്തണം. ഇക്കാര്യത്തില്‍ ജില്ലാ കളക്ടർമാർ പ്രത്യേക ശ്രദ്ധ പുലർത്താനും നിര്‍ദേശം നല്‍കി.
മുഴുവൻ വകുപ്പുകളുടെയും രക്ഷാസേനകളുടെയും യോഗമാണ് ചീഫ് സെക്രട്ടറി വിളിച്ചത്. പ്രശ്ന സാധ്യതാ സ്ഥലങ്ങളിൽ പ്രത്യേക മുന്നറിയിപ്പ് സംവിധാനം ഉണ്ടാക്കണം. വെള്ളം കയറുന്ന സ്ഥലത്തുനിന്ന് പമ്പ് ചെയ്തു വെള്ളം കളയാനുള്ള സംവിധാനം സജ്ജമാക്കണം. മണ്ണിടിച്ചിൽ, വെള്ളപ്പൊക്ക സാധ്യതയുള്ള സ്ഥലങ്ങളിൽനിന്ന് ആളുകളെ മാറ്റിപ്പാർപ്പിക്കണം. വേണ്ടിവന്നാൽ ദുരിതാശ്വാസ ക്യാമ്പ് ആരംഭിക്കണം. ക്യാമ്പുകളില്‍ അടിസ്ഥാന സൗകര്യങ്ങൾ ഉറപ്പാക്കണമെന്നും ചീഫ് സെക്രട്ടറി അറിയിച്ചു.
അതിതീവ്ര മഴ മുന്നറിയിപ്പ് വന്നതോടെ സജ്ജരായിരിക്കാൻ പൊലീസ് മേധാവി നിർദേശം നല്‍കി. ജില്ലാ-താലൂക്ക് കൺട്രോൾ റൂമുകൾ 24 മണിക്കൂറും പ്രവർത്തിക്കും. 1912 എന്ന നമ്പർ 24 മണിക്കൂറും പ്രവർത്തിക്കും. ജെസിബി, ബോട്ടുകള്‍, മറ്റു ജീവന്‍രക്ഷാ ഉപകരണങ്ങള്‍ എന്നിവ തയാറാക്കി വെക്കാന്‍ എല്ലാ പോലീസ് സ്റ്റേഷനുകള്‍ക്കും നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.
സംസ്ഥാനത്ത് വരുംദിവസങ്ങളില്‍ അതിതീവ്ര മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ വകുപ്പിന്‍റെ മുന്നറിയിപ്പ്. മഴയുടെ തീവ്രതയ്ക്ക് അനുസരിച്ച് വിവിധ ജില്ലകളില്‍ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. എറണാകുളം, ഇടുക്കി ജില്ലകളില്‍ റെഡ് അലര്‍ട്ടാണ് നിലനില്‍ക്കുന്നത്.
പൊതുജനങ്ങള്‍ക്കുള്ള നിര്‍ദേശം