ജമ്മു കശ്മീരിലെ ഉധംപുരില്‍ സുരക്ഷാസേനയും ഭീകരരും തമ്മില്‍ ഏറ്റുമുട്ടല്‍

Jaihind News Bureau
Monday, December 15, 2025

 


ജമ്മു കശ്മീരിലെ ഉധംപുര്‍ ജില്ലയിലെ മജല്‍ട്ട ഗ്രാമത്തില്‍ സുരക്ഷാ സേനയും ഭീകരരും തമ്മില്‍ കനത്ത ഏറ്റുമുട്ടല്‍. തിങ്കളാഴ്ച വൈകുന്നേരത്തോടെയാണ് ഏറ്റുമുട്ടല്‍ ആരംഭിച്ചത്. ജയ്‌ഷെ മുഹമ്മദ് ഭീകരസംഘടനയിലെ മൂന്ന് പേരാണ് സംഘത്തിലുള്ളതെന്നാണ് പ്രാഥമിക വിവരം. മജല്‍ട്ട മേഖലയിലെ സോന്‍ ഗ്രാമത്തില്‍ ഭീകരരുടെ സാന്നിധ്യമുണ്ടെന്ന രഹസ്യവിവരത്തെ തുടര്‍ന്ന് സുരക്ഷാ സേന തിരച്ചില്‍ ആരംഭിച്ചിരുന്നു.

തിരച്ചിലിനിടെ ഭീകരര്‍ സുരക്ഷാ സേനയ്ക്ക് നേരെ വെടിയുതിര്‍ക്കുകയായിരുന്നു. ഇതിന് പിന്നാലെ സൈനികര്‍ ശക്തമായി തിരിച്ചടിച്ചു. സ്പെഷല്‍ ഓപ്പറേഷന്‍സ് ഗ്രൂപ്പിന്റെയും (എസ്.ഒ.ജി) സി.ആര്‍.പി.എഫിന്റെയും സംയുക്ത സംഘമാണ് നിലവില്‍ ഭീകരരെ വളഞ്ഞിരിക്കുന്നത്. സ്ഥിതിഗതികള്‍ നിയന്ത്രണത്തിലാക്കുന്നതിനായി കൂടുതല്‍ സേനയെ സംഭവസ്ഥലത്തേക്ക് അയച്ചിട്ടുണ്ടെന്നും ജമ്മു കശ്മീര്‍ പോലീസ് അറിയിച്ചു.