കണ്ണൂർ : കലാപത്തിന്‍റെ കത്തി ആദ്യം താഴെ വെക്കേണ്ടത് സിപിഎം ആണെന്ന് കെപിസിസി പ്രസിഡന്‍റ് കെ.സുധാകരൻ എംപി. കോളേജ് ഹോസ്റ്റലുകൾ എസ്എഫ്ഐ ഗുണ്ടകളുടെ ക്യാമ്പാക്കി സി പി എം മാറ്റി.ഒരു അക്രമത്തെയും പ്രോത്സാഹിപ്പിക്കുന്ന നയം കോൺഗ്രസിനില്ലെന്നും അദ്ദേഹം പറഞ്ഞു.
ഇടുക്കിയിലെ കൊലപാതകം പാർട്ടി പരിശോധിക്കും. അക്രമത്തെ പ്രോത്സാഹിപ്പിക്കുന്നത് കോടിയേരിയും പിണറായിയുമാണ്. ആ കിരീടം ചേരുക പിണറായിക്കും കോടിയേരിക്കുമാണെന്ന് കെ.സുധാകരൻ എംപി കണ്ണൂരിൽ മാധ്യമ പ്രവർത്തകരോട് പറഞ്ഞു.