തിരുവനന്തപുരം : നിയമസഭാ കയ്യാങ്കളി കേസ് പരിഗണിക്കുന്നത് തിരുവനന്തപുരം സിജെഎം കോടതി ഡിസംബർ 22 ലേക്ക് മാറ്റി. കേസ് ഇന്നു പരിഗണിച്ചില്ല. മന്ത്രി വി ശിവൻകുട്ടി അടക്കുള്ള പ്രതികളുടെ വിടുതൽ ഹർജി തള്ളിയ കോടതി, പ്രതികളോട് ഇന്ന് നേരിട്ട് ഹാജരാകണമെന്നു നിർദേശിച്ചിരുന്നു.
2015 മാർച്ച് 13ന് ധനമന്ത്രി കെഎം മാണി ബജറ്റ് അവതരിപ്പിക്കുന്നത് തടയാൻ ആക്രമണം നടത്തി 2.20 ലക്ഷം രൂപയുടെ നഷ്ടം വരുത്തി എന്നാണ് പൊലീസ് കേസ്. മന്ത്രി വി ശിവൻകുട്ടി, മുൻ മന്ത്രിമാരായ ഇപി ജയരാജൻ, കെടി ജലീൽ, മുൻ എംഎൽഎമാരായ കെ അജിത്, കെ കുഞ്ഞഹമ്മദ്, സികെസദാശിവൻ എന്നിവരാണ് കേസിലെ പ്രതികൾ.