തിരുവനന്തപുരം: വിവാദ സില്‍വർലൈന്‍ പദ്ധതിക്ക് ബജറ്റില്‍ 2000 കോടി പ്രഖ്യാപിച്ച് ധനമന്ത്രി. പദ്ധതിയുമായി ബന്ധപ്പെട്ട് ഭൂമി ഏറ്റെടുക്കലിനായാണ് തുക നീക്കിവെച്ചത്. സംസ്ഥാനവ്യാപകമായി അതിശക്തമായ പ്രതിഷേധം ഉയരുമ്പോഴും വിവാദ പദ്ധതിയുമായി മുന്നോട്ടുപോകാനാണ് സർക്കാർ തീരുമാനം.
അതേസമയം സാമ്പത്തിക അവലോകന റിപ്പോര്‍ട്ട് നേരത്തെ സഭയില്‍ വെക്കാത്തതില്‍ പ്രതിപക്ഷം പ്രതിഷേധം രേഖപ്പെടുത്തി. ബജറ്റിന് മുന്നോടിയായുള്ള ചര്‍ച്ചയ്ക്കുള്ള അവസരം ഇല്ലാതാക്കിയെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍ ആരോപിച്ചു.